Monday, July 16, 2007

രാമകഥ 6

1182 കര്‍ക്കടകം 6 / 2007 ജൂലൈ 22

രാമരാവണയുദ്ധം കഴിഞ്ഞ്‌ ശ്രീരാമാദികള്‍ അയോദ്ധ്യയില്‍ തിരിച്ചെത്തി.

രാമന്റെ അഭിഷേകവും കഴിഞ്ഞു. അഭിഷേകാനന്തരം എല്ലാ ബന്ധുജനങ്ങളും പിരിഞ്ഞുകഴിഞ്ഞു. ആഞ്ജനേയന്‍ മാത്രം രാമസന്നിധിയില്‍ നിന്ന് പോയില്ല.ആഞ്ജനേയനേപ്പറ്റി ശ്രീരാമചന്ദ്രന്‍ സീതാദേവിയോട്‌ പറഞ്ഞു:

"സുന്ദരരൂപേ! ഹനുമാനേ നീ കണ്ടായല്ലീ?
..........................................................................
തന്മനോരഥത്തെ നീ നല്‍കണം മടിയാതെ,
നമ്മുടെ തത്ത്വമിവന്നറിയിക്കണമിപ്പോള്‍
ചിന്മയേ!ജഗന്മയേ!സന്മയേ!മായാമയേ!
ബ്രഹ്മോപദേശത്തിനു ദുര്‍ല്ലഭം പാത്രമിവന്‍
ബ്രഹ്മജ്ഞാനാര്‍ത്ഥികളിലുത്തമോത്തമമെടോ!"

രാമായാണത്തിലെ വിഷയം എന്താണെന്ന് ഈ വരികളില്‍ നോക്കിയാല്‍ മനസിലാകും.

സര്‍വ്വത്തിനേയും ഒന്നായിക്കാണാനുതകുന്ന ഒരറിവുണ്ട്‌.

ബ്രഹ്മജ്ഞാനം!

സീതാദേവി അതിനിരിപ്പിടമാണു.

ഹനുമാനു അത്‌ ഉപദേശിച്ച്‌ കൊടുക്കാനാണു രാമന്‍ പറയുന്നത്‌.

അല്ലാതെ ആര്യവംശജനായ ഒരു രാജാവ്‌, ദ്രാവിഡനെതിരേ പടനയിച്ച്‌, ദ്രാവിഡരാജാവായ രാവണനെ കൊന്നചരിത്രമൊന്നുമല്ല രാമകഥ.

രാമായണം ഡീക്കോഡ്‌ ചെയ്യാനുള്ള ജീനുകള്‍ ഇല്ലാത്ത പാശ്ചാത്യന്‍ അത്‌ വായിച്ചിട്ട്‌ തങ്ങള്‍ക്ക്‌ തോന്നിയ കാര്യം തുറന്ന് പറഞ്ഞു.

ബുദ്ധിശൂന്യമായി അതിനെ പിന്‍പറ്റിയ ഭാരതീയനുസംഭവിച്ച അബദ്ധമാണു ഈ ആര്യ-ദ്രാവിഡസംഘട്ടനകഥ!

1 comment:

Allath said...

ബുദ്ധിശൂന്യമായി അതിനെ പിന്‍പറ്റിയ ഭാരതീയനുസംഭവിച്ച അബദ്ധമാണു ഈ ആര്യ-ദ്രാവിഡസംഘട്ടനകഥ!

സത്യം പറഞ്ഞാല്‍ ഉറിയും ചിരിക്കും, അപകടം മണകുന്നു, ബുദ്ധിമാന്‍മാര്‍ കല്ലെറിയും,സൂക്ഷിക്കുക